Tuesday, December 25, 2007

2007-ലെ പൂ‍ക്കള്‍ - വിഷ്ണുപ്രസാദിന്റെ ‘ശൂലം’ എന്ന കവിത

ചില രചനകള്‍ ചിലനേരത്ത് സംഭവിച്ചുപോകുന്നതാവണം. പക്ഷേ മായികമായ എന്തോ ഒന്ന് അവയെ കാലത്തിന്റെ വലക്കെട്ടിനപ്പുറത്തേക്ക് എടുത്തെറിയും. കാലത്തിനും ദേശത്തിനും ഒരുപക്ഷേ ഭാഷക്കുമപ്പുറം അവ മനുഷ്യനോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കും.

കവി വിഷ്ണുപ്രസാദിന്റെ ശൂലം എന്ന കവിത സവിശേഷമാ‍യ ഒരു രാഷ്ട്രീയപശ്ചാത്തലത്തില്‍ എഴുതപ്പെട്ടതാണെന്ന് വ്യക്തം.

ഒരു ശൂലം ചിരിച്ചു തുടങ്ങി.
ഒരു പാലത്തെ ഓര്‍ത്താണത്രേ
അതിന്റെ ചിരി...


ദൈവത്തിന്റെ പാലം രക്ഷിക്കേണ്ടത് മനുഷ്യന്റെ കടമയാണ് എന്ന നിരീക്ഷണത്തിലൂടെ ശൂലത്തിന്റെ ഈ ചിരിയെ കവി കുറെക്കൂടി വിശാലമായ കാന്‍‌വാസില്‍ എത്തിക്കുന്നു

ദൈവമേ,
ഞങ്ങള്‍ വെറും അണ്ണാരക്കണ്ണന്മാര്‍.
നിന്റെ പാലത്തിനെ
രക്ഷിക്കാന്‍ നിനക്ക് കെല്‍പ്പില്ലെങ്കിലും
ഞങ്ങളാലാവുന്നത് ഞങ്ങള്‍
ചെയ്യുന്നു...


പാലമുറയ്ക്കാന്‍ മനുഷ്യക്കുരുതികൊടുക്കുക എന്ന പുരാതനവും ദേശാതീതവുമായ ആചാരത്തിലൂടെ ശൂലത്തിന്റെ വക്രിച്ച ചിരി എല്ലാ ഊടുവരമ്പുകളിലൂടെയും കുരുതിക്കുള്ള ഉടല്‍ തിരഞ്ഞുവരുന്നു..

പിന്നെ പുതിയപാലങ്ങള്‍ ഉണ്ടാവുകയും...

രാഷ്ട്രീയ ജാഗ്രത എങ്ങനെ കാലാതീതവര്‍ത്തിയായ കലയായി മാറുന്നു എന്നതിനു പാഠമാണീ കവിത. 2007-ല്‍ ബ്ലോഗ് കണ്ട ഏറ്റവും ശക്തമായ രചനകളിലൊന്ന് ഇവിടെ വായിക്കുക

1 comment:

Sanal Kumar Sasidharan said...

അത്യന്തം ഉചിതമായ പോസ്റ്റ്